Wednesday, April 21, 2010

വേനല്‍

വേനല്‍
ഊഷരയാണ്, വരണ്ടതാണ്,
പരുക്കനാണ്, കനിവില്ലാത്തതാണ്
വേനലെന്നാര് പറഞ്ഞു?
ശരിയാണ്,
തീരെ നനവില്ലാത്ത കാറ്റു,
ദയയില്ലാത്ത ഉഷ്ണം,
മടിച്ചുമടിച്ച്
മഴമേഘങ്ങള്‍.

അഹങ്ക്ഗരിക്കാന്‍ മഴയ്ക്ക്‌
പരശതം മഴത്തുള്ളികളുടെ
പൈതൃകസ്വത്ത്.
ആനന്ദിക്ക്കാന്‍ മഞ്ഞിന്
കുളിരിന്റെ  തഴുകുന്ന കരങ്ങള്‍.
നീക്കിയിരിപ്പും കരുതല്ധനവുമില്ലത്ത
വേനല്‍,
ദുസഹയാകുന്നു.
മഞ്ഞിനും മഴക്കുമിടയില്‍
ഒഴിഞ്ഞ പത്തായം പോലെ,
കൊള്ളയടിക്കപ്പെട്ടവല്‍.

മഴയുടെ ഉദാരധയായി,
വേനലിന്റെ ഗര്‍ഭ പാത്രത്തിലെക്കെ
ഇത്തിരി നീരിന്റെ ബാക്കിയിരുപ്പ്‌.
മഞ്ഞിന്റെ ഔദാര്യമായി,
കുളിരിന്റെ നേര്‍ത്ത പുലര്‍കാല  പുതപ്പ്‌.
എന്നിട്ടും വേനല്‍
പൊട്ടും പൊടിയുമായി
കിട്ടുന്നതൊക്കെയും സ്വരുക്കൂട്ടുന്നു,
ഇരുട്ടി വെളുക്കുമ്പോള്‍
കണ്ണ് പൊത്തി നടത്തുന്നു,
വിഷുക്കാഴ്ചയുടെ
 സമൃധിയിലെക്കെ


വിഷുവിന്റെ നിറക്കാഴ്ചകള്‍
ഉയിര്‍പ്പിന്റെ പ്രത്യാശ-
ഒക്കെ വേനലിന് സ്വന്തം.

ഒരു പാട് പൂക്കളെ കൂട്ടത്തോടെ
ഉമ്മ കൊടുത്തുണര്‍ത്തുന്നത്,
അധികവും കായി കനികളെ
പ്രസവിച്ചു പാലൂട്ടി വളര്‍ത്തുന്നത്
വേനലല്ലേ?


അപാര ക്ഷമയുള്ള വേനല്‍
നാനാ ദിക്കുകളില്‍ ചിതറി തെറിച്ചവയെയെല്ലാം
തടുത്തുകൂട്ടി ഒരുമിപ്പിക്കുന്ന
ആദിധേയത്വം-
മുറ്റത്തു ഓടിക്കളിച്ചു തിമിര്‍ക്കുന്ന
കലപിലകൂട്ടം-
ഉര്‍വരമായതിനെയോക്കെയും
നെഞ്ചോടടുപ്പിച്ചു നില്‍ക്കുന്ന
മാതൃ സങ്ക്ഗല്‍പ്പം.

(വിയരത്തുരുകി ഇല്ലാതാകുന്ന ഒരു വേനലിന്റെ ഏതോ യാമത്തില്‍ നിന്ന്)

അലര്‍ജി

അലര്‍ജി
എത്രയടുക്കിപ്പിടിച്ചിട്ടും,
എത്രമുരുക്കെപ്പിടിച്ചിട്ടും
ഓട്ടകൈക്കിടയിലൂടെ
ഒലിച്ചുപോകുന്നതിന്റെ ബാക്കി,
നെറുകയില്‍ കയറിക്കൂടി
വിങ്ങുന്ന പൊടിപോലെ
തുംമ്മിയകട്ടാം.

പലര്കൂടി, പലനാളില്‍
പലപ്രാവശ്യം
അരിച്ചെടുത്ത മണല്‍,
വിരലുകള്‍ക്കിടയിലൂടെ
 ഒലിച്ച്  പോകാതിരിക്കുന്നതെങ്ങനെ?

എന്നോ മോഹിച്ചിഷ്ടത്തോടെ
നഞ്ഞ പൊടിമഴ,
തളംകെട്ടി ജലദോഷമായി.

ആരോ തള്ളിയിട്ട
മാറാലക്കൂട്ടംനിറഞ്ഞ
പൊടിമുറി.
തടുത്ത്‌ പിടിച്ച
ദുഷ്ടുകള്‍.
കയറിക്കൂടിയ
പൊടിയത്രയും
തുമ്മി അകടുകയെ
തരമുള്ളൂ.

ആരോ തലയിലേറ്റി തന്ന
മലര്‍പ്പൊടി ചാക്ക്.
എനിക്കെന്തിനാണ്‌
മലര്‍പ്പൊടി?
ഏറ്റിക്കൊണ്ട് നടക്കുന്ന
ദൂരമത്രയും തുമ്മിതുമ്മി.

ഇഷ്ടമില്ലാതെ
തണുത്തുറഞ്ഞ
വെള്ളത്തില്‍ ആരാണെന്നെ
പല പ്രാവശ്യം
മുക്കി പൊക്കിയത്?
ഒടുവില്‍ പനിയുമായി.
തുടക്കം
ജലദോഷം ആയിരുന്നു.



























.

കൈവിട്ടകലുന്ന പകലുകള്‍

കൈവിട്ടകലുന്ന  പകലുകള്‍
ഒരു പകല്‍ കൂടി
കൈവിട്ടകലുമ്പോള്‍,
പിന്തിരിഞ്ഞു നടക്കുന്നത്
വെളിച്ചത്തില്‍ നിന്ന്,
നടന്നടുക്കുന്നത്
ഇരുട്ടിലേക്ക്.
ഇരുട്ടിനപ്പുറം
കാത്തുവച്ചിരിക്കുന്നതിലേക്ക്.

സ്നേഹിക്കാനും
സ്നേഹിക്കപ്പെടാനുമുള്ള തത്രപ്പാടുകളുടെ
പകല്‍.
സ്നേഹനിരാസങ്ങളുടെ
ഇരുണ്ട രാത്രി.
പകലുകലോക്കെയും
നാനാ തരക്കാര്‍,
ഓരോ തരത്തില്‍  മികച്ചത്.
ഓരോ പകലും
ഓരോ  പാടപുസ്തകങ്ങലാകുന്നു.
ഇരുള്‍ മാത്രമാണ്
ആവര്‍ത്തന വിരസം.

ഒരു നീണ്ട പകലിന്‍റെ
മുറിവിനെ കൂടെ ചേര്‍ത്തുറക്കി
എഴുന്നേല്‍ക്കുന്നത്‌,
വേറൊരു പകലിന്‍റെ
പൂമുഖത്തേക്ക്‌.
പുതിയ തുടക്കം, പുതിയ ഈണം.

കൈമോശം വന്ന
പകലുകളെ കുറിച്ചില്ല
 പരാതി, വേദന.
വരാനിരിക്കുന്നതിനെക്കുറിച്ചു
ഇല്ലേയില്ല, പ്രതീക്ഷകളും.

ഇരുളുകള്‍ക്കും
പകലുകള്‍ക്കുമപ്പുരം
എന്നാണോ
ലോകാവസാനെമെന്ന
ഏക ഉറപ്പ്?

മഞ്ഞള്‍

മഞ്ഞള്‍
 ഞാനെന്‍റെ മുറിവുകളില്‍
മഞ്ഞള്‍ പുരട്ടുന്നു.
മഞ്ഞള്‍,
തികച്ചും നാടന്‍.
പത്തന്ബതാണ്ടുകള്‍  പിന്നോട്ട്
എല്ലാവരും ഇങ്ങനെയായിരുന്നു.
അടുക്കളത്തോട്ടതിന്റെയത്ര അടുപ്പം,
കൈയെത്തും ദൂരത്ത്.

എന്നെ ഞാനായിക്കാണുന്ന,
കരുതുന്ന മഞ്ഞള്‍,
എന്‍റെ മുറിവുകളില്‍
ലേപനമാകുന്നു.

ഉടുപ്പില്‍ പടരുന്ന
മഞ്ഞള്‍ക്കറ?
കൂടെക്കൂട്ടാമെങ്കില്‍
നാലാള്‍ കണ്ടാലെന്ത്?

ലാബുകളില്‍ മഞ്ഞളിനെ
സൂട്ടും കോട്ടും അണിയിക്കാനുള്ള
ശ്രമങ്ങള്‍ നടക്കുന്നതായറിയുന്നു.
മഞ്ഞളിന്
സൂട്ടും കോട്ടും ചേരില്ല.
മഞ്ഞളായി നിലകൊള്ളുന്നതിലെ
നേര്, സുതാര്യത.

ഉള്ളില്‍ തിളച്ചു മറിയുന്നതൊക്കെ,
മോഴിയാനാഞ്ഞതൊക്കെ
സമര്‍ത്ഥമായി തടുത്ത്‌,
ഒടുവില്‍ പിന്‍വാങ്ങുമ്പോള്‍
പലിശയും ചേര്‍ത്ത്
തിരിച്ചടിക്കുന്ന
മരുന്നുകള്‍, ലേപനങ്ങള്‍.
സ്വത്വം  പോലും
പണയമാകുന്നിവിടെ.
ഏതോ മേല്‍വിലാസങ്ങളില്‍ നിന്ന്
മരുന്ന് കൂട്ടാനെന്നറിയുന്നതല്ലാതെ
അദൃശ്യ സാന്നിധ്യമായി...
കാണപ്പെടതവയോന്നും
ഇല്ലാത്തവയാനെന്നു
വിശ്വസിക്കാനാനെളുപ്പം.
എന്‍റെ കാലാവസ്ഥകളില്‍
അവയൊക്കെ പരധേസികലാകുന്നു

വിളയില്‍ നിന്ന്
ഞാന്‍ തന്നെ കണ്ടെടുത്ത്‌
കല്ലില്‍ ചേര്‍ത്തരച്ചു,
മുറിവോട് ചേര്‍ക്കുന്ന
മഞ്ഞള്‍,
എനിക്ക്  ചിരപരിചിതനാകുന്നു,
എന്നോട് ചേര്‍ന്ന് നില്‍ക്കുന്നു.