Sunday, November 7, 2010

പാവം പൂച്ചകള്‍!!!

പാവം പൂച്ചകള്‍!!!
വെളിച്ചത്തില്‍ പിറന്ന്,
നേര്‍ത്ത അന്ധകാരത്തില്‍ വളര്‍ന്ന്,
ഇരുട്ടില്‍ അവസാനിക്കുന്ന,
നീളന്‍ വരാന്ത.
വരാന്തക്കിരുപുറവും
തുറന്നടയുന്ന അനേകം വാതിലുകള്‍.

ഓരോ വാതിലും തുറക്കപ്പെടുന്നത്,
ഓരോ കാരണങ്ങളിലേക്ക്.
ഉദ്ദേശ്യങ്ങള്‍ പതിയിരിക്കുന്ന
മുറികള്‍.
ചിരപരിചിതമായ അടുക്കളയുടെ,
ഉമ്മറത്തിന്റെ,ഊട്ടുമുറിയുടെ
അടുപ്പം തൊട്ടു തീണ്ടാത്ത
മുറികള്‍.

ഇതൊന്നുമറിയാതെ,
നടത്തത്തിന് ഇറങ്ങിയ പൂച്ച!!!
വാതിലുകള്‍ കടന്ന്‌,കാല്‍പ്പനികത തേടി-
വിലക്കപ്പെട്ട കനിയുടെ മധുരം തേടി.

ഒരു പൂച്ചക്കൊരു മുറിയില്‍
കുടുങ്ങാന്‍
എത്ര നേരം വേണം?
വാതില്‍ തുറന്നടയുന്ന  നിമിഷാര്ധങ്ങള്‍.
ഉള്ളിലേക്ക് കടക്കും തോറും
ചുരുള്‍ നിവരുന്ന ഗൂഡ ലക്ഷ്യങ്ങള്‍,
സ്വാര്‍ത്തതകള്‍.
തുടക്കത്തിലേ സംഭ്രമതിനോടുവില്‍,
അനാഥമാകുന്ന ആര്‍ത്തനാദങ്ങള്‍.
മുറികള്‍ക്കുള്ളില്‍ അകപ്പെട്ടു പോകുന്ന
പൂച്ചകള്‍ ഒക്കെയും
കൊത്തി മുറിക്കപ്പെടുന്നു,
കാലാകാലങ്ങളായി!!!


6/11/2010

Thursday, October 7, 2010

വള്ളിചെരുപ്പ്

വള്ളിചെരുപ്പ്
വെയിലും മഴയും മാറിമാറി
മുഖം കാണിച്ച ഒരു പകലില്‍,
ഏതോ ഒരു പെരുവഴിയുടെ
ഓരത്ത് വച്ച്,
എന്നെ തീര്‍ത്തും നിസഹായയാക്കിക്കൊണ്ട്
പൊട്ടിയകന്ന വള്ളിചെരുപ്പ്.

പരുപരുത്ത വഴികളിളിടരിതളര്‍ന്ന
കാലുകള്‍,
മുഖം ചേര്‍ത്ത അത്താണി.
മോഹിച്ചിഷ്ടത്തോടെ
തിരഞ്ഞെടുത്ത സന്തത സഹചാരി.

പൊട്ടാന്‍ സാധ്യധയെ ഇല്ലെന്ന
ഉറപ്പുമായി തുടങ്ങിയ ചങ്ങാത്തം.
പിന്നെ അയഞ്ഞും അകന്നും
എന്നോ പൊട്ടിപ്പോയെക്കാമെന്ന
അപകട സൂചനകളുമായി കുറെ നാള്‍.
ഒടുവിലൊരു യാത്രത്തിരക്കിനിടയില്‍
നിനച്ചിരിക്കാതെ....

ഇറങ്ങിത്തിരിച്ച വഴിയുടെ
അറ്റതോളമെതാന്‍,
മറ്റൊരു ചെരുപ്പിലേക്ക്.
അത് വരെ നഗ്നപാദയായി,മുടന്ധി മുടന്ധി -
ആരേയുമറിയിക്കാതെ.

അങ്ങനെ,
എങ്ങനെയോ എന്നിലേക്ക്‌
വന്നുചേര്‍ന്ന ഒരു ജോഡി ചെരുപ്പ്.
മുന്‍പ് സ്വപ്നത്തില്‍
പരിചയപ്പെട്ടിരുന്നില്ലെങ്ങിലും
,
ഉപയോഗിച്ച്  തുടങ്ങിയപ്പോള്‍
സങ്കല്‍പ്പത്തിലെ  ചെരുപ്പ്.
ഒരുപാട് വള്ളികള്‍ കൊണ്ടെന്നെ
പൊതിഞ്ഞു സൂക്ഷിക്കുന്ന,
ചേര്‍ത്ത് നിര്‍ത്തുന്ന ജാഗ്രതക്കാരന്‍.
വള്ളികള്‍ക്കിടയിലൂടെയും
എന്‍റെ വിരലുകള്‍ക്ക് ശ്വസിക്കാന്‍
ഇടം നല്‍കുന്ന കരുതല്‍.

നന്ദി,
ആകെ രണ്ടു വള്ളികള്‍
വന്നു ചേരുന്നൊരു
ഒറ്റ ബിന്ദുവിലൂടെ മാത്രമായി
എന്‍റെ പാദങ്ങളോട്  അടുത്ത്
വഴിപാടു  പോലെ ചേര്‍ന്ന്
നടക്കുന്നതായി ഭാവിച്ച്,
ഒടുവില്‍ പിരിഞ്ഞ വള്ളിചെരുപ്പിന്.
(ഇനിയൊരിക്കല്‍ക്കൂടി കണ്ടുമുട്ടാതിരിക്കാന്‍,
ആ വഴിയോരത്ത് തന്നെ
ഞാന്‍ ഉപേക്ഷിച്ച വള്ളിചെരുപ്പിന്).
അല്ലെങ്ങില്‍ ഞാനീ
സ്വപ്ന പാദുകങ്ങളെ
പരിചയപ്പെടുകയെ ഇല്ലായിരുന്നു,
സ്വന്തമാക്കുകയും.
                 
 

Tuesday, May 11, 2010

യുനിവേര്സിടി ബസ്

യുനിവേര്സിടി  ബസ്

ദേഷ്യവും സങ്കടവും അരിശവും
പിന്നെയുമെന്തൊക്കെയോ
എന്നാണവള്‍ പറയാറ്!!!

ബസിനായി കാത്തു നില്‍ക്കെ-
കാറില്‍,
ഒഴുകി നീങ്ങുന്നവര്‍.
ബൈക്കില്‍,
കുതിരപ്പുറത്ത്‌ ഏറിയവര്‍.
ബസില്‍,
ആനപ്പുറത്ത് ഇരിക്കുന്നവര്‍.
നിരത്തില്‍,
സഖാക്കള്‍.
അതില്‍ത്തന്നെ,കൂട്ടുള്ളവര്‍
സനാധര്‍.

എല്ലാം ബസ്
കാണുന്നത് വരെയുള്ളൂ-
കാത്തു നില്‍പ്പിന്റെ അക്ഷമ.

കണ്ണില്‍ ഇരുട്ടുറയുന്ന
സന്ധ്യയില്‍,
കൂടണയാന്‍ വെമ്ബാത്ത
പക്ഷികള്‍ അപൂര്ര്‍വം.

സംഭ്രമിപിക്കുന്ന
നഗരത്തിരക്കുകളില്‍,
കാണെകാണേ വന്നു നിറയുന്ന
ഇരുട്ടില്‍,
കഴുകന്‍ നോട്ടങ്ങളില്‍നിന്നോടി
ഒളിക്കാനുള്ള തിടുക്കത്തില്‍,
ഉപദ്രവങ്ങളില്‍ മനം മടുത്തു
അത്താണി തേടുന്ന
നിസഹായതയില്‍-
കാത്തു നില്‍ക്കുന്ന
യുനിവേര്സിടി  ബസ്
(അതില്‍ ഉറപ്പുള്ല്ല ഒരു
ജനലരികിലെ സീറ്റ്‌),
ചെന്നിറങ്ങുന്ന,ചിറകൊതുക്കി
ചേക്കേറുന്ന ഹോസ്റ്റല്‍,
ഒക്കെ അഭയങ്ങള്‍ ആകുന്നു.

പ്രളയ കാലത്തെ
 പേടകം പോലെ,
ഒരിക്കല്‍ പൊതിഞ്ഞു സംരക്ഷിച്ച
ഗര്‍ഭപാത്രം പോലെ,
ശാന്തമായി മുഖം ചേര്ര്‍ത്തു ഉറങ്ങുന്ന
നെഞ്ചു പോലെ.

Wednesday, April 21, 2010

വേനല്‍

വേനല്‍
ഊഷരയാണ്, വരണ്ടതാണ്,
പരുക്കനാണ്, കനിവില്ലാത്തതാണ്
വേനലെന്നാര് പറഞ്ഞു?
ശരിയാണ്,
തീരെ നനവില്ലാത്ത കാറ്റു,
ദയയില്ലാത്ത ഉഷ്ണം,
മടിച്ചുമടിച്ച്
മഴമേഘങ്ങള്‍.

അഹങ്ക്ഗരിക്കാന്‍ മഴയ്ക്ക്‌
പരശതം മഴത്തുള്ളികളുടെ
പൈതൃകസ്വത്ത്.
ആനന്ദിക്ക്കാന്‍ മഞ്ഞിന്
കുളിരിന്റെ  തഴുകുന്ന കരങ്ങള്‍.
നീക്കിയിരിപ്പും കരുതല്ധനവുമില്ലത്ത
വേനല്‍,
ദുസഹയാകുന്നു.
മഞ്ഞിനും മഴക്കുമിടയില്‍
ഒഴിഞ്ഞ പത്തായം പോലെ,
കൊള്ളയടിക്കപ്പെട്ടവല്‍.

മഴയുടെ ഉദാരധയായി,
വേനലിന്റെ ഗര്‍ഭ പാത്രത്തിലെക്കെ
ഇത്തിരി നീരിന്റെ ബാക്കിയിരുപ്പ്‌.
മഞ്ഞിന്റെ ഔദാര്യമായി,
കുളിരിന്റെ നേര്‍ത്ത പുലര്‍കാല  പുതപ്പ്‌.
എന്നിട്ടും വേനല്‍
പൊട്ടും പൊടിയുമായി
കിട്ടുന്നതൊക്കെയും സ്വരുക്കൂട്ടുന്നു,
ഇരുട്ടി വെളുക്കുമ്പോള്‍
കണ്ണ് പൊത്തി നടത്തുന്നു,
വിഷുക്കാഴ്ചയുടെ
 സമൃധിയിലെക്കെ


വിഷുവിന്റെ നിറക്കാഴ്ചകള്‍
ഉയിര്‍പ്പിന്റെ പ്രത്യാശ-
ഒക്കെ വേനലിന് സ്വന്തം.

ഒരു പാട് പൂക്കളെ കൂട്ടത്തോടെ
ഉമ്മ കൊടുത്തുണര്‍ത്തുന്നത്,
അധികവും കായി കനികളെ
പ്രസവിച്ചു പാലൂട്ടി വളര്‍ത്തുന്നത്
വേനലല്ലേ?


അപാര ക്ഷമയുള്ള വേനല്‍
നാനാ ദിക്കുകളില്‍ ചിതറി തെറിച്ചവയെയെല്ലാം
തടുത്തുകൂട്ടി ഒരുമിപ്പിക്കുന്ന
ആദിധേയത്വം-
മുറ്റത്തു ഓടിക്കളിച്ചു തിമിര്‍ക്കുന്ന
കലപിലകൂട്ടം-
ഉര്‍വരമായതിനെയോക്കെയും
നെഞ്ചോടടുപ്പിച്ചു നില്‍ക്കുന്ന
മാതൃ സങ്ക്ഗല്‍പ്പം.

(വിയരത്തുരുകി ഇല്ലാതാകുന്ന ഒരു വേനലിന്റെ ഏതോ യാമത്തില്‍ നിന്ന്)

അലര്‍ജി

അലര്‍ജി
എത്രയടുക്കിപ്പിടിച്ചിട്ടും,
എത്രമുരുക്കെപ്പിടിച്ചിട്ടും
ഓട്ടകൈക്കിടയിലൂടെ
ഒലിച്ചുപോകുന്നതിന്റെ ബാക്കി,
നെറുകയില്‍ കയറിക്കൂടി
വിങ്ങുന്ന പൊടിപോലെ
തുംമ്മിയകട്ടാം.

പലര്കൂടി, പലനാളില്‍
പലപ്രാവശ്യം
അരിച്ചെടുത്ത മണല്‍,
വിരലുകള്‍ക്കിടയിലൂടെ
 ഒലിച്ച്  പോകാതിരിക്കുന്നതെങ്ങനെ?

എന്നോ മോഹിച്ചിഷ്ടത്തോടെ
നഞ്ഞ പൊടിമഴ,
തളംകെട്ടി ജലദോഷമായി.

ആരോ തള്ളിയിട്ട
മാറാലക്കൂട്ടംനിറഞ്ഞ
പൊടിമുറി.
തടുത്ത്‌ പിടിച്ച
ദുഷ്ടുകള്‍.
കയറിക്കൂടിയ
പൊടിയത്രയും
തുമ്മി അകടുകയെ
തരമുള്ളൂ.

ആരോ തലയിലേറ്റി തന്ന
മലര്‍പ്പൊടി ചാക്ക്.
എനിക്കെന്തിനാണ്‌
മലര്‍പ്പൊടി?
ഏറ്റിക്കൊണ്ട് നടക്കുന്ന
ദൂരമത്രയും തുമ്മിതുമ്മി.

ഇഷ്ടമില്ലാതെ
തണുത്തുറഞ്ഞ
വെള്ളത്തില്‍ ആരാണെന്നെ
പല പ്രാവശ്യം
മുക്കി പൊക്കിയത്?
ഒടുവില്‍ പനിയുമായി.
തുടക്കം
ജലദോഷം ആയിരുന്നു.



























.

കൈവിട്ടകലുന്ന പകലുകള്‍

കൈവിട്ടകലുന്ന  പകലുകള്‍
ഒരു പകല്‍ കൂടി
കൈവിട്ടകലുമ്പോള്‍,
പിന്തിരിഞ്ഞു നടക്കുന്നത്
വെളിച്ചത്തില്‍ നിന്ന്,
നടന്നടുക്കുന്നത്
ഇരുട്ടിലേക്ക്.
ഇരുട്ടിനപ്പുറം
കാത്തുവച്ചിരിക്കുന്നതിലേക്ക്.

സ്നേഹിക്കാനും
സ്നേഹിക്കപ്പെടാനുമുള്ള തത്രപ്പാടുകളുടെ
പകല്‍.
സ്നേഹനിരാസങ്ങളുടെ
ഇരുണ്ട രാത്രി.
പകലുകലോക്കെയും
നാനാ തരക്കാര്‍,
ഓരോ തരത്തില്‍  മികച്ചത്.
ഓരോ പകലും
ഓരോ  പാടപുസ്തകങ്ങലാകുന്നു.
ഇരുള്‍ മാത്രമാണ്
ആവര്‍ത്തന വിരസം.

ഒരു നീണ്ട പകലിന്‍റെ
മുറിവിനെ കൂടെ ചേര്‍ത്തുറക്കി
എഴുന്നേല്‍ക്കുന്നത്‌,
വേറൊരു പകലിന്‍റെ
പൂമുഖത്തേക്ക്‌.
പുതിയ തുടക്കം, പുതിയ ഈണം.

കൈമോശം വന്ന
പകലുകളെ കുറിച്ചില്ല
 പരാതി, വേദന.
വരാനിരിക്കുന്നതിനെക്കുറിച്ചു
ഇല്ലേയില്ല, പ്രതീക്ഷകളും.

ഇരുളുകള്‍ക്കും
പകലുകള്‍ക്കുമപ്പുരം
എന്നാണോ
ലോകാവസാനെമെന്ന
ഏക ഉറപ്പ്?

മഞ്ഞള്‍

മഞ്ഞള്‍
 ഞാനെന്‍റെ മുറിവുകളില്‍
മഞ്ഞള്‍ പുരട്ടുന്നു.
മഞ്ഞള്‍,
തികച്ചും നാടന്‍.
പത്തന്ബതാണ്ടുകള്‍  പിന്നോട്ട്
എല്ലാവരും ഇങ്ങനെയായിരുന്നു.
അടുക്കളത്തോട്ടതിന്റെയത്ര അടുപ്പം,
കൈയെത്തും ദൂരത്ത്.

എന്നെ ഞാനായിക്കാണുന്ന,
കരുതുന്ന മഞ്ഞള്‍,
എന്‍റെ മുറിവുകളില്‍
ലേപനമാകുന്നു.

ഉടുപ്പില്‍ പടരുന്ന
മഞ്ഞള്‍ക്കറ?
കൂടെക്കൂട്ടാമെങ്കില്‍
നാലാള്‍ കണ്ടാലെന്ത്?

ലാബുകളില്‍ മഞ്ഞളിനെ
സൂട്ടും കോട്ടും അണിയിക്കാനുള്ള
ശ്രമങ്ങള്‍ നടക്കുന്നതായറിയുന്നു.
മഞ്ഞളിന്
സൂട്ടും കോട്ടും ചേരില്ല.
മഞ്ഞളായി നിലകൊള്ളുന്നതിലെ
നേര്, സുതാര്യത.

ഉള്ളില്‍ തിളച്ചു മറിയുന്നതൊക്കെ,
മോഴിയാനാഞ്ഞതൊക്കെ
സമര്‍ത്ഥമായി തടുത്ത്‌,
ഒടുവില്‍ പിന്‍വാങ്ങുമ്പോള്‍
പലിശയും ചേര്‍ത്ത്
തിരിച്ചടിക്കുന്ന
മരുന്നുകള്‍, ലേപനങ്ങള്‍.
സ്വത്വം  പോലും
പണയമാകുന്നിവിടെ.
ഏതോ മേല്‍വിലാസങ്ങളില്‍ നിന്ന്
മരുന്ന് കൂട്ടാനെന്നറിയുന്നതല്ലാതെ
അദൃശ്യ സാന്നിധ്യമായി...
കാണപ്പെടതവയോന്നും
ഇല്ലാത്തവയാനെന്നു
വിശ്വസിക്കാനാനെളുപ്പം.
എന്‍റെ കാലാവസ്ഥകളില്‍
അവയൊക്കെ പരധേസികലാകുന്നു

വിളയില്‍ നിന്ന്
ഞാന്‍ തന്നെ കണ്ടെടുത്ത്‌
കല്ലില്‍ ചേര്‍ത്തരച്ചു,
മുറിവോട് ചേര്‍ക്കുന്ന
മഞ്ഞള്‍,
എനിക്ക്  ചിരപരിചിതനാകുന്നു,
എന്നോട് ചേര്‍ന്ന് നില്‍ക്കുന്നു.

Sunday, March 28, 2010

അപ്പൂപ്പന്‍താടി

അപ്പൂപ്പന്‍താടി

ഒരിക്കലെന്നോ ഞാനോരപ്പൂപ്പന്‍താടി
ബാഗിന്‍റെ
ഞാന്‍തന്നെ മറക്കുന്ന ഏതോ
ഉറയിലിട്ടിരുന്നു-
തിരക്കൊഴിഞ്ഞ
നേരങ്ങളിലെപ്പോഴെങ്കിലും
ചങ്ങാത്തം കൂടാനായി.
പിന്നെ ഞാന്‍ തന്നെ
അതെക്കുറിച്ച്  മറന്ന
കുറേ നാളുകള്‍ക്കൊടുവില്‍,
 ഓര്‍ത്തെടുക്കാന്‍
തുനിഞ്ഞു വന്നപ്പോഴേക്കും,
അപ്പപ്പോഴായി
ബാഗില്‍ നിറച്ചിരുന്ന
ഭാരങ്ങള്‍ക്കിടയില്‍
ചതഞ്ഞരഞ്ഞ്,
ആത്മാവ് വെടിഞ്ഞു
പാവം അപ്പൂപ്പന്‍താടി.
അന്നാ കണ്ടെത്തിയ
ഇടവഴിയില്‍ തന്നെ
ഞാനതിനെ വെറുതെ
വിട്ടിരുന്നെങ്കില്‍,
ഒരു പക്ഷെ
ആകാശത്തില്‍ പറന്നത്
പൊങ്ങിയങ്ങനെ....
ഒരു പക്ഷെ ആകാശത്തോളം.
വേണ്ടിയിരുന്നില്ല,
ഒരു ജന്മം കൂടി
പാഴായി പോയതുപോലെ.

Thursday, March 18, 2010

നടപ്പാതകള്‍

നടപ്പാതകള്‍
നടപ്പാത-
നിരത്തിനും
ജീവിതം കെട്ടിതിരിച്ചിരിക്കുന്ന
മതിലിനുമിടയിലെ സംവരണതുരുത്ത്.
വഴിയോരത്തൊരു വേറിട്ട ചാല്‍.
നിലയുറപ്പിക്കാന്‍
കാല്‍ ചുവട്ടിലിതിരി മണ്ണ്,
പിടിച്ചു നില്ക്കാന്‍
കൈവരിയുടെ താങ്ങ്.
പുരോഗമന ഹൈവേയിലെ
നാലുവരിപ്പാതകളില്‍
നിരത്തുകള്‍ നടപ്പാതകളെ
വിഴുങ്ങുന്നതാണ് കാഴ്ച-
നടപ്പാതകള്‍ മാത്രമായിരുന്ന
സഞ്ചാരപഥങ്ങളില്‍ നിന്ന്,
നടപ്പാതകളെ ഇല്ലാത്ത
പരിണാമം!!!
റോഡ്‌, തിരക്ക്, ജീവിതത്തിന്റെ
ഒഴുക്ക്.
ഒപ്പം നടന്നെത്തനാകാത്ത

പകപ്പും,
പിന്തള്ളപ്പെടുന്ന
നിസഹായതയും.
നിരത്തിലെ വണ്ടികള്‍ക്കൊപ്പമോ,
മുന്‍പെയോ കുതിച്ചിരുന്ന


ചടുല താളത്തിന്റെ
കൊട്ടിക്കലാശത്ഹിനോടുവില്‍

ജീവിതമിവിടെ
പതിഞ്ഞ താളത്തില്‍.
എണ്ണയിട്ട യന്ത്രം കണക്കെ

പ്രവര്‍ത്തിച്ചിരുന്ന നാഴികമണികള്‍
ക്ലാവ് പിടിക്കുന്നു.
കുട ചൂടി മഴയും വെയിലും
തടുക്കാമെന്നോര്‍ക്കാത്ത സായാഹ്നത്തില്‍,

നടപ്പാതകള്‍ മനുഷ്യവകാശമാകുന്നു.

സമ്പത്ത് കാലത്ത്
പണം കെട്ടി, കരം ഒടുക്കി
ആപത്തു കാലത്തിനായി
നടപ്പാതകള്‍ തീര്‍ക്കാം.











.